വിചിന്തനം: 'നിശബ്ദനായ നീതിമാൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന യൗസേപ്പിതാവിന്റെ തിരുനാ ൾ ഇന്ന് സഭ ആഘോഷിക്കുന്നു. ''ജോസഫ് നീതിമാ നാകയാലും മറിയത്തെ അപമാനിത യാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു'' എന്നാണ് വചനം പറയുന്നത്. ഇതാണ് ജോസഫിനെ മറ്റേതൊരു പുരുഷനിൽ നിന്നും വ്യത്യസ്തനാക്കിയതും. കൂടാതെ, മറുചോദ്യങ്ങളൊന്നുമില്ലാതെ, വിശദീകരണങ്ങളൊന്നും ആവശ്യപ്പെടാതെ കർത്താവിന്റെ ദൂതന്റെ സ്വരത്തിന്; അതായത്, ദൈവഹിതത്തിന് സ്വയം സമർപ്പിച്ച മഹത് വ്യക്തിത്വത്തിന്റെ ഉടമയാണ് ജോസഫ്. കുടുംബ ജീവിതക്കാർക്കും തൊഴിലാളികൾക്കും എന്നും മാതൃകയായവൻ, ദൈവത്തിന്റെ പ്രേരണകൾക്കും വെളിപ്പെടുത്തലുകൾക്കും കാതോർത്തവൻ, സ്വപ്നത്തിൽ പോലും ദൈവഹിതം മനസ്സിലാക്കി യവൻ, മറിയത്തെയും ഉണ്ണിയേശുവിനെയും ദൈവഹിത പ്രകാരം സംരക്ഷിച്ചവൻ, നസ്രത്തിലെ യേശുവിന്റെ ഭവനത്തെ തിരുക്കുടുംബമാക്കിയവൻ. ഈ വിശുദ്ധനാണ് ഓരോ കുടുംബനാഥനും മാതൃക. ജീവിതത്തിന്റെ സഹനങ്ങളിലും തകർച്ചകളിലും വിജയപരാജയങ്ങളിലും ഉയർച്ചയിലും താഴ്ചയിലും മറ്റ് അസ്വസ്ഥതപ്പെടുത്തുന്ന മേഖലകളിലുമെല്ലാം നീതിമാനായ ജോസഫിനെ പോലെ, ദൈവഹിതം ആരായാനും അത് നിറവേറ്റാനും നമുക്ക് പരിശ്രമിക്കാം. ഗാഢ നിദ്രയിലും സ്വപ്നത്തിലുമെല്ലാം നമുക്കരികെയെത്തുന്ന ദൈവത്തെ കാണാനും അവിടുത്തെ സ്വരം ശ്രവിക്കാനും നമുക്കാകട്ടെ.വിചിന്തനം: 'നിശബ്ദനായ നീതിമാൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന യൗസേപ്പിതാവിന്റെ തിരുനാ ൾ ഇന്ന് സഭ ആഘോഷിക്കുന്നു. ''ജോസഫ് നീതിമാ നാകയാലും മറിയത്തെ അപമാനിത യാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു'' എന്നാണ് വചനം പറയുന്നത്. ഇതാണ് ജോസഫിനെ മറ്റേതൊരു പുരുഷനിൽ നിന്നും വ്യത്യസ്തനാക്കിയതും. കൂടാതെ, മറുചോദ്യങ്ങളൊന്നുമില്ലാതെ, വിശദീകരണങ്ങളൊന്നും ആവശ്യപ്പെടാതെ കർത്താവിന്റെ ദൂതന്റെ സ്വരത്തിന്; അതായത്, ദൈവഹിതത്തിന് സ്വയം സമർപ്പിച്ച മഹത് വ്യക്തിത്വത്തിന്റെ ഉടമയാണ് ജോസഫ്. കുടുംബ ജീവിതക്കാർക്കും തൊഴിലാളികൾക്കും എന്നും മാതൃകയായവൻ, ദൈവത്തിന്റെ പ്രേരണകൾക്കും വെളിപ്പെടുത്തലുകൾക്കും കാതോർത്തവൻ, സ്വപ്നത്തിൽ പോലും ദൈവഹിതം മനസ്സിലാക്കി യവൻ, മറിയത്തെയും ഉണ്ണിയേശുവിനെയും ദൈവഹിത പ്രകാരം സംരക്ഷിച്ചവൻ, നസ്രത്തിലെ യേശുവിന്റെ ഭവനത്തെ തിരുക്കുടുംബമാക്കിയവൻ. ഈ വിശുദ്ധനാണ് ഓരോ കുടുംബനാഥനും മാതൃക. ജീവിതത്തിന്റെ സഹനങ്ങളിലും തകർച്ചകളിലും വിജയപരാജയങ്ങളിലും ഉയർച്ചയിലും താഴ്ചയിലും മറ്റ് അസ്വസ്ഥതപ്പെടുത്തുന്ന മേഖലകളിലുമെല്ലാം നീതിമാനായ ജോസഫിനെ പോലെ, ദൈവഹിതം ആരായാനും അത് നിറവേറ്റാനും നമുക്ക് പരിശ്രമിക്കാം. ഗാഢ നിദ്രയിലും സ്വപ്നത്തിലുമെല്ലാം നമുക്കരികെയെത്തുന്ന ദൈവത്തെ കാണാനും അവിടുത്തെ സ്വരം ശ്രവിക്കാനും നമുക്കാകട്ടെ.
@Pastoral Ministry