091-471-2724001
chancellortrivandrum@gmail.com

DAILY GOSPEL REFLECTIONS

Bible Passage

വിചിന്തനം: മനുഷ്യനെ സൃഷ്ടിക്കാൻ അവകാശമുള്ളവന് അവനെ രക്ഷിക്കണമെങ്കിൽ അവന്റെ കൂടെ സമ്മതം ആവശ്യമാണ്. ദൈവിക ഇടപെടൽ നടക്കണമെങ്കിൽ നമ്മുടെ നിലപാട് വ്യക്തമാക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. ബേത്‌സഥായിലെ രോഗിയ്ക്ക് സൗഖ്യം ആവശ്യമാണെന്ന് യേശുവിന് അറിയാമായിരുന്നു എങ്കിലും അവന്റെ ഉള്ളിന്റെ അവസ്ഥ വെളിപ്പെടുത്തുവാൻ യേശു ആവശ്യപ്പെടുകയാണ്. ദൈവത്തിങ്കലേയ്ക്ക് നോക്കിയാൽ ദൈവവും അവനെ നോക്കും. സങ്കീ: 34-5. ''അവിടുത്തെ നോക്കിയവർ പ്രകാശിതരായി അവരുടെ മുഖം ലജ്ജിതരാകുകയില്ല''. നിരാശപ്പെടേണ്ടതില്ല, ദൈവത്തെ നോക്കുവാനുള്ള എളിമ, പരാശ്രയ ബോധം എന്നിവ ഉണ്ടാകണം. പരാതിയും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും നന്മയ്ക്ക് ഉപകരിക്കുകയില്ല. ദൈവിക ഇടപെടലുകൾക്ക് തടസ്സമായി നിന്നത് അപരനെ കുറ്റപ്പെടുത്തുന്ന തളർവാതരോഗിയുടെ മനോഭാവം ആണ്. എന്നാൽ യേശുവിനെ നോക്കി അപേക്ഷിച്ചപ്പോൾ ഉപേക്ഷിക്കാത്തവനായി സൗഖ്യദായകനായി അവൻ കൂടെച്ചേരുന്നു ബേത്‌സഥാ എന്നാൽ ''കൃപയുടെ ഭവനം'' എന്നാണ് അർഥം. അങ്ങനെയെങ്കിൽ ആരെങ്കിലും അവനോട് കരുണ കാണിക്കേണ്ടിയിരുന്നു. നമ്മുടെ ഭവനങ്ങളും നാം ജീവിക്കുന്ന സാഹചര്യങ്ങളും കരുണ കാണിക്കേണ്ട ഇടങ്ങളാണ്. നമ്മുടെ ഞാനെന്ന ഭാവവും പരാശ്രയത്വവും തേടുവാനുള്ള വൈമനസ്യവും ദൈവത്തെ നോക്കുവാനുള്ള താൽപ്പര്യ മില്ലായ്മയും ദൈവിക ഇടപെടലിനു തടസ്സം നിൽക്കുന്നു. വിചിന്തനം: മനുഷ്യനെ സൃഷ്ടിക്കാൻ അവകാശമുള്ളവന് അവനെ രക്ഷിക്കണമെങ്കിൽ അവന്റെ കൂടെ സമ്മതം ആവശ്യമാണ്. ദൈവിക ഇടപെടൽ നടക്കണമെങ്കിൽ നമ്മുടെ നിലപാട് വ്യക്തമാക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. ബേത്‌സഥായിലെ രോഗിയ്ക്ക് സൗഖ്യം ആവശ്യമാണെന്ന് യേശുവിന് അറിയാമായിരുന്നു എങ്കിലും അവന്റെ ഉള്ളിന്റെ അവസ്ഥ വെളിപ്പെടുത്തുവാൻ യേശു ആവശ്യപ്പെടുകയാണ്. ദൈവത്തിങ്കലേയ്ക്ക് നോക്കിയാൽ ദൈവവും അവനെ നോക്കും. സങ്കീ: 34-5. ''അവിടുത്തെ നോക്കിയവർ പ്രകാശിതരായി അവരുടെ മുഖം ലജ്ജിതരാകുകയില്ല''. നിരാശപ്പെടേണ്ടതില്ല, ദൈവത്തെ നോക്കുവാനുള്ള എളിമ, പരാശ്രയ ബോധം എന്നിവ ഉണ്ടാകണം. പരാതിയും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും നന്മയ്ക്ക് ഉപകരിക്കുകയില്ല. ദൈവിക ഇടപെടലുകൾക്ക് തടസ്സമായി നിന്നത് അപരനെ കുറ്റപ്പെടുത്തുന്ന തളർവാതരോഗിയുടെ മനോഭാവം ആണ്. എന്നാൽ യേശുവിനെ നോക്കി അപേക്ഷിച്ചപ്പോൾ ഉപേക്ഷിക്കാത്തവനായി സൗഖ്യദായകനായി അവൻ കൂടെച്ചേരുന്നു ബേത്‌സഥാ എന്നാൽ ''കൃപയുടെ ഭവനം'' എന്നാണ് അർഥം. അങ്ങനെയെങ്കിൽ ആരെങ്കിലും അവനോട് കരുണ കാണിക്കേണ്ടിയിരുന്നു. നമ്മുടെ ഭവനങ്ങളും നാം ജീവിക്കുന്ന സാഹചര്യങ്ങളും കരുണ കാണിക്കേണ്ട ഇടങ്ങളാണ്. നമ്മുടെ ഞാനെന്ന ഭാവവും പരാശ്രയത്വവും തേടുവാനുള്ള വൈമനസ്യവും ദൈവത്തെ നോക്കുവാനുള്ള താൽപ്പര്യ മില്ലായ്മയും ദൈവിക ഇടപെടലിനു തടസ്സം നിൽക്കുന്നു.

@Pastoral Ministry

Pastoral Ministry

Copyright © 2008 - 2023 Media Commission, Latin ArchDiocese Trivandrum
Web Designed by Preigo Fover Technologies