091-471-2724001
chancellortrivandrum@gmail.com

DAILY GOSPEL REFLECTIONS

Bible Passage

വിചിന്തനം: മാപ്പും കരുണയും നല്‍കിയവന്‍ തന്നെ അത് നിര്‍ദാക്ഷിണ്യം പിന്‍വലിച്ചേയ്ക്കാം. 10,000 താലന്ത് എന്നത് ഓരോ മനുഷ്യനും ദൈവത്തോടുള്ള കടത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു. ദൈവത്തിനു കൊടുത്തു തീര്‍ക്കാനുള്ള അത്രയും കടമൊന്നും ഈ ഭൂമിയില്‍ ഒരു മനുഷ്യനും മറ്റൊരു മനുഷ്യന് വീട്ടിത്തീര്‍ക്കേണ്ടതായിട്ടുണ്ടാവില്ല. ഈ ഭൂമിയിലെ ഏതൊരു മനുഷ്യനോടും മറ്റൊരു മനുഷ്യനോടുള്ള കടമെന്നത്, ദൈവത്തോടു, വീട്ടിത്തീര്‍ക്കേണ്ട കടത്തിന്റെ - ദൈവം നമുക്ക് ഇളച്ചു നല്‍കിയ കടത്തിന്റെ ഒരംശം പോലുമാകുന്നില്ല. മനുഷ്യപാപമെന്ന ഭീകരമായ കടക്കെണിയില്‍ പെട്ടു കണ്ണുനീരിന്റെ താഴ്‌വരയിലൂടെ വിലാപവുമായി അലഞ്ഞു തിരിഞ്ഞ മനുഷ്യനോട് അലിവുതോന്നിയ ദൈവം വ്യവസ്ഥകളില്ലാതെ എത്ര ഔദാര്യത്തോടെയാണ് അവന്റെ കടം ഇളവു ചെയ്തു കൊടുക്കുന്നത്. പാപം എന്ന കടത്തിന്റെ ശമ്പളമായ മരണം എന്ന ഭീകര കടക്കെണിയില്‍ നിന്ന് ഇളവു കിട്ടിയവരായ നമ്മള്‍, നമ്മുടെ സഹജീവികള്‍ നമ്മോടു കാട്ടുന്നു എന്നു കരുതുന്ന ഏറ്റവും വലിയ അകൃത്യം പോലും ഏതാനും ചില്ലിത്തുട്ടുകള്‍ക്ക് സമാനമായ കടം മാത്രമേ ആകുന്നുള്ളൂ. ആ നിസ്സാര കടംപോലും ഇളച്ചുകൊടുക്കാന്‍ തയ്യാറല്ലാത്തവരോടാണ്, ദൈവം താന്‍ നല്‍കിയ കാരുണ്യം പിന്‍വലിക്കുകയും നീതിയുടെ സ്വര്‍ണത്തുലാസിലിട്ട് തൂക്കി ഒരുവന്റെ മുഴുവന്‍ പാപങ്ങള്‍ക്കും ആനുപാതികമായ ശിക്ഷ നല്‍കുന്നതിന് നിര്‍ബന്ധിതനാവുകയും ചെയ്യുന്നത്. തന്റെ സഹജീവിയുടെ നിസ്സാര അകൃത്യങ്ങള്‍ക്കുപോലും അനുപാതമില്ലാത്ത ശിക്ഷാവിധിയുമായി ചെല്ലുന്നവരോട് പ്രഭാഷകന്‍ ഓര്‍മപ്പെടുത്തുന്നു. ''അയല്‍ക്കാരന്റെ തിന്മകള്‍ ക്ഷമിച്ചാല്‍ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും'' (പ്രഭാ 28:2).വിചിന്തനം: മാപ്പും കരുണയും നല്‍കിയവന്‍ തന്നെ അത് നിര്‍ദാക്ഷിണ്യം പിന്‍വലിച്ചേയ്ക്കാം. 10,000 താലന്ത് എന്നത് ഓരോ മനുഷ്യനും ദൈവത്തോടുള്ള കടത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു. ദൈവത്തിനു കൊടുത്തു തീര്‍ക്കാനുള്ള അത്രയും കടമൊന്നും ഈ ഭൂമിയില്‍ ഒരു മനുഷ്യനും മറ്റൊരു മനുഷ്യന് വീട്ടിത്തീര്‍ക്കേണ്ടതായിട്ടുണ്ടാവില്ല. ഈ ഭൂമിയിലെ ഏതൊരു മനുഷ്യനോടും മറ്റൊരു മനുഷ്യനോടുള്ള കടമെന്നത്, ദൈവത്തോടു, വീട്ടിത്തീര്‍ക്കേണ്ട കടത്തിന്റെ - ദൈവം നമുക്ക് ഇളച്ചു നല്‍കിയ കടത്തിന്റെ ഒരംശം പോലുമാകുന്നില്ല. മനുഷ്യപാപമെന്ന ഭീകരമായ കടക്കെണിയില്‍ പെട്ടു കണ്ണുനീരിന്റെ താഴ്‌വരയിലൂടെ വിലാപവുമായി അലഞ്ഞു തിരിഞ്ഞ മനുഷ്യനോട് അലിവുതോന്നിയ ദൈവം വ്യവസ്ഥകളില്ലാതെ എത്ര ഔദാര്യത്തോടെയാണ് അവന്റെ കടം ഇളവു ചെയ്തു കൊടുക്കുന്നത്. പാപം എന്ന കടത്തിന്റെ ശമ്പളമായ മരണം എന്ന ഭീകര കടക്കെണിയില്‍ നിന്ന് ഇളവു കിട്ടിയവരായ നമ്മള്‍, നമ്മുടെ സഹജീവികള്‍ നമ്മോടു കാട്ടുന്നു എന്നു കരുതുന്ന ഏറ്റവും വലിയ അകൃത്യം പോലും ഏതാനും ചില്ലിത്തുട്ടുകള്‍ക്ക് സമാനമായ കടം മാത്രമേ ആകുന്നുള്ളൂ. ആ നിസ്സാര കടംപോലും ഇളച്ചുകൊടുക്കാന്‍ തയ്യാറല്ലാത്തവരോടാണ്, ദൈവം താന്‍ നല്‍കിയ കാരുണ്യം പിന്‍വലിക്കുകയും നീതിയുടെ സ്വര്‍ണത്തുലാസിലിട്ട് തൂക്കി ഒരുവന്റെ മുഴുവന്‍ പാപങ്ങള്‍ക്കും ആനുപാതികമായ ശിക്ഷ നല്‍കുന്നതിന് നിര്‍ബന്ധിതനാവുകയും ചെയ്യുന്നത്. തന്റെ സഹജീവിയുടെ നിസ്സാര അകൃത്യങ്ങള്‍ക്കുപോലും അനുപാതമില്ലാത്ത ശിക്ഷാവിധിയുമായി ചെല്ലുന്നവരോട് പ്രഭാഷകന്‍ ഓര്‍മപ്പെടുത്തുന്നു. ''അയല്‍ക്കാരന്റെ തിന്മകള്‍ ക്ഷമിച്ചാല്‍ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും'' (പ്രഭാ 28:2).

@Pastoral Ministry

Pastoral Ministry

Copyright © 2008 - 2026 Media Commission, Latin ArchDiocese Trivandrum
Web Designed by Preigo Fover Technologies