വിചിന്തനം: ഇന്നത്തെ സുവിശേഷത്തിൽ ശിഷ്യന്മാരുടെ ഭാഗത്തുനിന്നുമുള്ള രണ്ട് തെറ്റുകളെ കാണാൻ സാധിക്കും. ശിഷ്യന്മാരുടെ പക്കൽ അപ്പമില്ലത്തതുകൊണ്ടുള്ള ആകുലതയും, അപ്പം നൽകാൻ കഴിവുള്ള ഗുരു കൂടെയുണ്ടെന്ന തിരിച്ചറി വില്ലായ്മയും, നശ്വരമായ അപ്പം നമ്മുടെ ശരീരത്തിന്റെ പുഷ്ടിക്കും ആരോഗ്യത്തിനും അത്യാവശ്യമാണ്. എന്നാൽ ആത്മീയഭോജനം നമ്മുടെ ആത്മാവിന്റെ ഭോഷണത്തിന് അനിവാര്യമാണ്. നല്ല ഭക്ഷണത്തിനായി നമുക്ക് വിശപ്പ് അനുഭവപ്പെടുന്നതുപോലെ കർത്താവിന്റെ തിരുശരീരരക്തങ്ങളാകുന്ന ആത്മീയ ഭോജനത്തിനായി വലിയവിശപ്പുണ്ടാകണം. വിശപ്പിനെ സംതൃപ്തിപ്പെടുത്തുന്ന അപ്പത്തെക്കുറിച്ച് ചിന്തിക്കുന്നത് തെറ്റല്ല, മറിച്ച് അപ്പത്തെക്കുറിച്ച് മാത്രം ചിന്തിച്ച് ദൈവത്തെ മറക്കരുത്. ഭക്ഷണം കഴിക്കുന്നതിനു മുൻപ് എല്ലാ നന്മകളുടെയും ദാതാവായ ദൈവത്തെ ഓർമിക്കുന്നതും, നന്ദിയർപ്പിക്കുന്നതും നല്ല ശീലമാണ്. സുവിശേഷത്തിന്റെ ആദ്യഭാഗം തന്നെ വിവരിക്കുന്നത്. ''ശിഷ്യന്മാർ അപ്പമെടുക്കാൻ മറന്നുപോയിരുന്നു'' എന്ന കാര്യം ആണ്. അപ്പം വർധിപ്പിക്കാൻ കഴിവുള്ള കർത്താവ് അവരുടെ കൂടെ ഉണ്ട് എന്ന കാര്യം അവർ മറന്നുപോയി. കർത്താവ് കൂടെയുണ്ടെങ്കിൽ ഒന്നിനും കുറവില്ല. അപ്പം വർധിപ്പിച്ചു, വെള്ളത്തെ വീഞ്ഞാക്കി. കുറവുള്ളതെന്താണെന്ന് അന്വേഷിക്കുന്നതിന് പകരം ദൈവത്തിൽ ശ്രദ്ധ വയ്ക്കാം. കർത്താവ് കൂടെയുള്ളവന് ഒരു കുറവുമില്ല.
@Pastoral Ministry
